2018, ജൂൺ 25, തിങ്കളാഴ്‌ച

ഞാറ്റുവേലയിൽ ഞാറിട്ട് നെൽകൃഷിക്ക് തുടക്കം

തിരുവാതിര ഞാറ്റുവേലയിൽ നൂറുമേനിക്കായി കാലിച്ചാനടുക്കത്തെ കുട്ടികൾ:

മൺമറയുന്ന കാർഷിക സംസ്കൃതിയുടെ നന്മകൾ അയവിറക്കി പാo പുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാർഷിക പാരമ്പര്യത്തെ തൊട്ടറിയാൻ നാടൻ പാട്ടിന്റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാൻ ഗവ: ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾ ഹരി തോത്സവം നടത്തി. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയിലൂടെയും പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, രക്ഷിതാക്കൾ എന്നിവയുടെ പിന്തുണയോടുമാണ് സ്ക്കൂളിലെ പ്രകൃതി ക്ലബ്ബിലെയും എക്കോ ക്ലബ്ബിലെയും കുട്ടികൾ തിരുവാതിര ഞാറ്റുവേലയിലെ കോരിച്ചൊരിയുന്ന മഴ ചാന്തു ചാലിച്ച വയലിൽ പ്രത്യാശയുടെ ഞാറു നട്ടത് .കഴിഞ്ഞ വർഷം ലഭിച്ച നല്ല വിളവ് ഈ വർഷവും പ്രതീക്ഷിച്ചു കൊണ്ട് 60 ഓളം വരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വയൽക്കിളികളായി പാടത്ത് എത്തി. ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ ഭാനുമതിയമ്മയുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ 80 സെന്റ് പാടത്ത് ഐശ്വര്യ നെൽ വിത്താണ് ഞാറ് നട്ടത്. ഹെഡ്മാസ്റ്റർ ജയചന്ദ്രൻ കെ, സീഡ് കോർഡിനേറ്റർ വിജയകൃഷ്ണൻ.പി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചുമതലയുള്ള അധ്യാപകരായ വി കെ ഭാസ്ക്കരൻ, ശശിലേഖ, സരോജിനി, പി.ടി.എ പ്രസിഡണ്ട് ശശിധരൻ, മോഹനൻ,സ്ക്കൂൾ ജീവനക്കാരൻ രവി, ഹാരിസ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം കൊടുത്ത ഹരി തോത്സവം കോടോം ബേളൂർ കൃഷി ഓഫീസർ ശ്രീമതി ജ്യോതി ഉദ്ഘാടനം ചെയ്തു
 ശ്രീധരൻ എം ,മോഹനൻ എം 
നാരായണൻ 
ദാമോദരൻ 
ജയചന്ദ്രൻ ടി വി 
ഉഷ പി 
ഷിജി 
ധന്യ ,ഷീന 
രമണി 
 ശാന്ത എന്നീ രക്ഷിതാക്കളും 
നാട്ടി പാട്ട്  ജാനകിയും കുട്ടികളോടൊപ്പം കൂടി .
അര ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത് 
കഴിഞ്ഞ വർഷം കിട്ടിയ 
30പറ നെല്ല്  
പുത്തരിപ്പായസമാക്കി കുട്ടികൾക്ക് നല്കിയ മധുരമുള്ള ഓർമ്മയുമായാണ് കുട്ടി കളും അധ്യാപകരും വയലിലേക്കിറങ്ങിയത്



അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ